Sunday, September 28, 2008

പരദൂഷണം

ഞായറാഴ്ച ആരാധനക്ക് ശേഷമുള്ള പ്രസംഗത്തില്‍ മാത്യു അച്ചായാന്‍ ആല്‍ഫയും ഒമേഗയും കഴിഞ്ഞ് ആധുനിക ശാസ്ത്രത്തിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ ഞാന്‍ പതിയെ പള്ളി വിട്ടിറങ്ങി . പ്രസംഗവേദിയില്‍ അച്ചായന്‍ കസറുകയാണ്. ഭക്തര്‍ ചെവി വട്ടം പിടിച്ചു ശ്രദ്ധിക്കുന്നു .ചിലര്‍ രാത്രിയില്‍ കിട്ടാതെ പോയ ഉറക്കത്തിന്റെ ബാക്കി കടങ്ങള്‍ തല കുമ്പിട്ടു വീട്ടി തീര്‍ക്കുന്നു .അച്ചായന്‍ വിടാന്‍ ഉള്ള ഭാവമില്ല .കഴിയുമെങ്കില്‍ ഒരു മൂന്നു പേര്‍ക്കെങ്കിലുംഇന്നു തന്നെ പുള്ളിക്കാരന്‍ സ്വര്‍ഗത്തിലേക്കുള്ള വിസ ശരിയാക്കി കൊടുക്കും .

പുറത്തെ ഹാളില്‍ ചില കുട്ടികള്‍ ഓടിക്കളിക്കുന്നു .ചിലര്‍ പോക്കിമോന്റെയും , ബൂഗിമാന്റെയുംവീര സാഹസിക കഥകള്‍ പങ്കു വെയ്ക്കുകയാണ് .മറ്റു ചില കുട്ടികള്‍ നെന്ടോദീഎസില്‍ കളിക്കുന്നു . തണുപ്പില്‍ നിന്നും രക്ഷ തേടാന്‍ ഒരുക്കിയിരിക്കുന്ന കാപ്പിക്ക് ചുറ്റും വെടി വട്ടങ്ങളും കൊച്ചു വര്‍തമാനങ്ങളുമായി ഒതുങ്ങി കൂടിയിരിക്കുന്ന ചില ഐ .ടി .തലകള്‍ .അമേരിക്കയുടെ സാമ്പത്തിക മാന്ദ്യവും ചൈനയുടെ കടന്നാക്രമണങ്ങളും കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെയും മറ്റും വിശദമായി ചുറ്റി ചര്‍ച്ചകള്‍ ചൂടി പിടിച്ചു കടന്നു പോകുകയാണ് .ഞാനും പതുക്കെ അവര്‍ക്കൊപ്പം കൂടി .

ആരോ കൂട്ടത്തില്‍ പറയുന്നതു കേട്ടു .

" ഇന്നും അച്ചായന്‍ ആല്‍ഫയും ഒമേഗയും എടുത്താണ് കളിക്കുന്നത് .

ഇങ്ങേര്‍ക്ക് ഇതു മാത്രമെ ഉള്ളോ എപ്പോഴും വിഷയമായി ? "

"അച്ചായന് അറിയാവുന്ന ചില വിഷയങ്ങള്‍ ഇതൊക്കെയാകാം ."

വിമര്‍ശനബുദ്ധിയുള്ള യുവാക്കള്‍ പുറത്തു നിന്ന് അച്ചായന്റെ വീര സാഹസിക കഥകള്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി .നമ്മുടെ മാത്യു അച്ചായന്‍ നല്ലൊരു കോഴിയാണ് എന്നതാണ് അവരുടെ ഇപ്പോഴത്തെ വിഷയം . ഒരു പക്ഷെ ശരിയായിരിക്കും .

ഞാനും ആലോചിച്ചു .

കഴിഞ്ഞ ആഴ്ച ഞാന്‍ കണ്ടതല്ലേ നമ്മുടെ ആനിചേച്ചിയെ നന്നായി പുറകില്‍ ഒക്കെ ഒന്നു തടവി വിട്ടത്.

" എന്തൊക്കെയുണ്ട് മോളെ വിശേഷങ്ങള്‍ "? .

എന്ന് ചോദിച്ച് ചേര്‍ത്ത് പിടിച്ചു നന്നായി പുറത്തൊക്കെ ഒന്നു തടവി .പക്ഷേ അതൊക്കെ ഒന്നും മനസ്സില്‍ വെച്ചായിരിക്കില്ല.ഒരപ്പന് മകളോട് തോന്നുന്ന സ്നേഹത്തെ എങ്ങനെ മറ്റൊരു കണ്ണില്‍ കൂടി കാണാന്‍ പറ്റും ?

എന്റെ നാട്ടിലും ഇങ്ങനെ ഒരപ്പച്ചന്‍ ഉണ്ടായിരുന്നു .എണ്‍പതു വയസായി എങ്കിലും കൊച്ചു പെമ്പിള്ളാരെ കണ്ടാല്‍ ഒരു പ്രത്യേക സ്നേഹമാണ് .

കവിളില്‍ ഒന്നു തൊട്ട്,പുറത്തൊന്നു തലോടി ..അങ്ങനെ അങ്ങനെ അതൊക്കെ മക്കളോട് തോന്നുന്ന സ്നേഹമായല്ലേ കാണാന്‍ കഴിയു .അതിന് അപ്പുറം ഒന്നും മനസ്സില്‍ കാണുകയില്ലായിരിക്കും.

അല്ലെങ്കില്‍ തന്നെ ഈ ആളുകള്‍ നോക്കി ഇരിക്കുകയാണ് മറ്റുള്ളവരെ കുറിച്ച് എന്തെങ്കിലും ഒക്കെ ദൂഷ്യങ്ങള്‍ കണ്ടു പിടിക്കാന്‍ .

ഞാന്‍ മാത്യു അച്ചായനെ ഉപമകളാല്‍ അനുകൂലിക്കാന്‍ ശ്രമിച്ചു .

"എന്റെ അച്ചായ ..അങ്ങനെ അല്ല കാര്യങ്ങള്‍ ..."

മറ്റുള്ളവര്‍ മറു വാദങ്ങളുമായി എന്നെ എതിര്‍ക്കാന്‍ ശ്രമിച്ചു.

" ആളുകള്‍ അവിടെയും ഇവിടയും ഒക്കെ നിന്ന് നമ്മളെ ശ്രദ്ധിക്കുന്നു .ആരെങ്കിലും ഒക്കെ കേട്ടാല്‍ മോശമാണ് നമുക്കു അല്പം മാറി നിന്ന് സംസാരിക്കാം " ഞാന്‍ പറഞ്ഞു .

ഞങ്ങള്‍ ഒരു മൂലയ്ക്ക് മാറി നിന്ന് അച്ചായന്റെ വീര സാഹസിക കഥകള്‍ പറയാന്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി .

ആനിക്കാട് മുക്കിന് മാത്യു അച്ചായന്‍ അമേരിക്കയില്‍ നിന്നു പോയിട്ട് ബര്‍മുടയില്‍ നിന്ന കഥ മുതല്‍ അച്ചായന്‍ ആദ്യമായി അമേരിക്കയില്‍ സുവിശേഷം പഠിക്കാന്‍ വന്നതും , സരസു ആന്റിയെ കണ്ടുമുട്ടിയതും ,അനുരാഗ ബീജം വളര്‍ന്നു പടര്‍ന്നു പന്തലിച്ചു മുട്ടിട്ടതും ,പരാഗ രേണുക്കള്‍ വളര്‍ന്നു അമേരിക്കയിലെ മണ്ണില്‍ ഓടികളിച്ചതും ,ഗ്രീന്‍ കാര്‍ഡ് കിട്ടിയതും ,അമേരിക്കന്‍ പൌരന്‍ ആയതും ,അച്ചായന്റെ ഈച്ച സ്വഭാവം മൂലം അമ്മാമ്മ ഇട്ടിട്ടു പോയതും ,വീണ്ടും ആനിക്കാട്ടു നിന്നും ഏലിയാമ്മ ചേട്ടത്തിയെ കെട്ടി അമേരിക്കയില്‍ വരുന്നതും ..അങ്ങനെ ഒരു മുഴുനീളന്‍ ഹാസ്യ കഥക്ക് പരിസമാപ്തി എത്തി നില്‍ക്കുമ്പോള്‍ പള്ളി പിരിഞ്ഞു ആളുകള്‍ പുറത്തേക്ക് വരാന്‍ തുടങ്ങി .

എന്റെ ശ്രീമതിയുടെ മുഖം നന്നായി ദേഷ്യം കൊണ്ടു ചുവന്നിരിക്കുന്നു .ഇന്നത്തെ ദിവസം കോളായി.

ഞാന്‍ മനസ്സില്‍ പറഞ്ഞു .

"പള്ളി പിരിയാന്‍ കണ്ട ഒരു നേരം ".

എന്റെ അടുത്ത് വന്നു ശ്രീമതി പറഞ്ഞു .

എന്തിനാ ഈ പള്ളിയില്‍ വരുന്നത് ? ഇതിനേക്കാള്‍ നല്ലത് വീട്ടില്‍ ഇരിക്കുന്നതല്ലേ ?

ഹോ ..നിന്റെ ഒരു കാര്യം . ഇങ്ങനെയൊക്കെയല്ലേ നമ്മള്‍ കാര്യങ്ങള്‍ അറിയുന്നത് ? അതിന് നീ ഒന്നും കേട്ടില്ലല്ലോ . ഞങ്ങള്‍ അമേരിക്കയിലെ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയായിരുന്നില്ലേ ?

കാറിലേക്ക് നടക്കുമ്പോള്‍ അവള്‍ പറഞ്ഞു

" പിള്ളാരോട് പറയും പള്ളിയില്‍ നിന്നും പുറത്തിറങ്ങരുത് .എന്നിട്ട് തന്തമാര്‍ പുറത്തു നിന്നും കൊതിയും നുണയും പറയുകയും " .

ഞാന്‍ ഒന്നും പറയാന്‍ പോയില്ല .

അല്ലെങ്കില്‍ തന്നെ മൌനം വിദ്വാനു ഭൂഷണം എന്നല്ലേ പറയുന്നത്

കാര്‍ ഓടിക്കുമ്പോഴും എന്റെ ചിന്തയില്‍ ഇതായിരുന്നു

"എന്നാലും അച്ചായന്‍ ഒരു പുലി തന്നെ "

Saturday, September 27, 2008

കാക്കാത്തി

ഭാരതി ,

നിന്‍റെ മുഖം എന്‍റെ മനസ്സില്‍ നന്നായ് തെളിയുന്നുവെങ്കിലും
നിന്നെ കുറിച്ചെഴുതുവാന്‍ ഒരു വരി പോലും
എന്നില്‍ ബാക്കി നില്‍ക്കുന്നില്ലല്ലോ

ഉണങ്ങി വരണ്ടൊരു പാടം പോലെ
ഇന്നെന്റെ മനസ്
ഒരു പുതുമഴക്കായ് കാത്ത് നില്ക്കുന്നു

എന്താണ് നിന്നെ കുറിച്ച് ഞാന്‍ എഴുതേണ്ടത് ?

കൈ നോക്കാന്‍ ഉണ്ടോ എന്ന് ചോദിച്ചു
നീ എന്‍റെ പടി കയറി വരുന്നതോ ?
മുഖം നോക്കി എന്റെ ഭാവി പറയാം എന്ന് പറഞ്ഞതോ ?
തത്തമ്മ കള്ളം പറയില്ല എന്ന് ചൊല്ലി നീ
കൂട്ടിലെ തത്തയെ പുറത്തെടുക്കുന്നതോ ?
കിളിയുടെ ചുണ്ടില്‍ കൊത്തിയ ചീട്ടു നോക്കി
നീയെന്‍ ഭാവി പറയുന്നതോ ?
എല്ലാവര്‍ക്കും നല്ലത് വരും എന്ന് പ്രവചിച്ച നിന്‍റെ
ദുര്‍വിധി തന്‍ ഭാണ്ടക്കെട്ട്
എന്റെ മുന്നില്‍ തുറന്നു വെയ്ക്കുന്നതോ ?
ഉച്ചക്ക് നടന്നു ഷീണിച്ച നിന്‍റെ
ഉച്ചിയില്‍ നിന്നും വിയര്‍പ്പിന്‍ തുള്ളികള്‍
പാതി മറച്ച നിന്‍റെ മാറത്ത് ചാലുകള്‍ തീര്‍ക്കുന്നതോ ?

എന്താണ് ഞാന്‍ നിന്നെ കുറിച്ചെഴുതുക ഭാരതി ?

നാളുകള്‍ മുന്‍പേ നിന്നെ കണ്ടതല്ലേ
തിരക്കേറിയ പാതയോരത്തൊരു തത്തയുമായ് നീ
കൈ നോക്കാന്‍ ഇരിക്കുന്നതും
കൈ നോക്കാന്‍ എന്ന ഭാവേന
കൊഴുത്ത നിന്‍ മേനിയില്‍ കാമത്തിന്‍
കണ്ണുകള്‍ പായുന്നതും
കൈയില്‍ കിട്ടിയ മുഷിഞ്ഞ നോട്ടുകള്‍
നരച്ച നിന്റെ മാറാപ്പില്‍ ഒളിപ്പിക്കുന്നതും
നല്ല കാലത്ത് എല്ലാവര്‍ക്കും
ഗുണം വരുമെന്ന് പറയുന്നതും

അത്താഴപട്ടിണി മാറ്റുവാന്‍ നീ ഇങ്ങനെ
എത്രയോ നല്ല വാക്കുകള്‍ പറഞ്ഞു ഭാരതി ?

എങ്കിലും നിന്‍റെ പട്ടിണി ,വിഷമങ്ങള്‍
ഇന്നും മാറാകടമായി നില്‍ക്കുന്നതെന്തേ ?

ഇല്ല , ഇനി എനിക്കൊന്നും എഴുതുവാന്‍ വയ്യ .
നിര്‍ത്തട്ടെ നിന്നെ കുറിച്ചുള്ളോ രീ വരികള്‍ .

Friday, September 26, 2008

ആൽത്തറകാവ്-5

സീൻ.
ആൽത്തറഷാപ്പ്.
രാത്രി,
ലൈസൻസി ഹരിയണ്ണൻ എന്നെഴുതിയിരിക്കുന്ന ബോർഡിൽ ദീപാലങ്കാരങ്ങൾ.
ഷാപ്പിലേക്ക് തലയിൽ ഒരു തുവർത്ത് കെട്ട്.ഹാഫ് ബനിയൻ നീലയും വെള്ളയും കലർന്ന കൈലിമുണ്ട്.സൈക്കിൾ ഉന്തി ഷാപ്പിലേക്ക് വരുന്ന പാമരകുറുപ്പിന്റെ മുഖം.
ക്യാമറ അലപം അകലെ നിന്നായിട്ട്.
മീശ തടവി മടിയിൽ നിന്നും ഒരു ബീഡി എടുത്ത് ചുണ്ടത്ത് വച്ച് തീ കൊളുത്തി ഷാപ്പിലേക്ക് കടക്കുമ്പോൾ പാമരകുറുപ്പിന്റെ കാഴ്ച്ചയിൽ ഷാപ്പിനുള്ളിലെ ദൃശ്യം.
‘തന്തിന്നോ തനാതിനന്തോ താന്നാരോ“
തകിധിമി തന്തിന്നോ തനാതിനന്തോ താനാരോ”
മണൽ നിറഞ്ഞ ഷാപ്പിനുള്ളീലെ പലകകൾ മറച്ച മുറിക്കുള്ളീലെ കലപിലകൾ.
ക്യാമറ മുകളിൽ നിന്നും.
പിള്ളേച്ചോ ഇന്ന് രണ്ടടിച്ചപ്പോഴെക്കും ഫ്ലാറ്റായോ?”അല്ല ഇന്ന് മിന്നാമിനുങ്ങെന്തെ?”
ഷാപ്പിനുള്ളിൽ പ്രവേശിക്കുന്ന പാമരകുറുപ്പ് തലേകെട്ട് അഴിച്ച് തോളത്ത് ഇട്ട് കൊണ്ട് ചുറ്റുപ്പാടും നീരിക്ഷിച്ചു കൊണ്ട് തിരക്കുന്നു.
കള്ളുകുടിച്ച് കലങ്ങി മറഞ്ഞ കണ്ണുകളുമായി ഇരിക്കുന്ന പിള്ളേച്ചന്റെ മുഖം ക്ലോസപ്പ്.
മുന്നിലെ ഡെസ്ക്കിലായി രണ്ടുകുപ്പി.ഒരു ഗ്ലാസ്സിൽ നിറച്ചു വച്ചിരിക്കുന്ന കള്ള്.
വാഴയില കഷണത്തിലിൽ അച്ചാർ.ഡസ്ക്കിൽ വീണുകിടക്കുന്ന അച്ചാറിലും കള്ളിലുമായി മുത്തമിടുന്ന ഈച്ച പറന്ന് പിള്ളേച്ചന്റെ മുഖത്തും മൂക്കേലും വട്ടമിട്ട് പറന്നു പോകുന്നു।ഈച്ചയെ ഓടിക്കാനുള്ള പിള്ളേച്ചന്റെ പരാക്രമങ്ങൾ.
പിള്ളേച്ചനെ നോക്കി കൊണ്ട് പാമരകുറുപ്പ്:“അനിലെ നല്ല മധുരകള്ള് രണ്ട് കുപ്പി ഇങ്ങ് എടുത്തേടോ?.
പാമരകുറുപ്പ്:ഇന്നെന്തു പറ്റി പിള്ളേച്ചന്.
കള്ളും ഗ്ലാസുമായി പാമരകുറുപ്പിനരുകിലേക്ക് നടന്നടക്കുന്നതിനിടയിൽ അനിൽ:ആ തോന്ന്യാസിയായിട്ട് ഉടക്കി.അയ്യാള് എടുത്ത് ഒരലക്ക്.
പശ്ചാത്തലത്തിൽ പിള്ളേച്ചന്റെ നിസ്സാഹയമായ ചിരി.
സീൻ:
ചേറനാട്ട് മഠം.
പശ്ചാത്തലത്തിൽ വീടിന്റെ മുറ്റം.
വീടിന്റെ ഒരു കോണിലായി തളച്ചിട്ടിരിക്കുന്ന ആന.ശരീരം മുഴുവൻ മണ്ണൂവാരി എറിഞ്ഞ് നിലക്കുന്ന ആന.
ആന നിലക്കുന്ന അരുകിലേക്ക് പാട്ടുപ്പാടി വരുന്ന മിന്നാമിനുങ്ങ് വേലായുധൻ.
(പശ്ചാത്തലത്തിൽ ഒരു പുതിയ സിനിമഗാനം)
മിന്നാമിനുങ്ങ്:എടാ ചാണക്യാ നിനക്ക് സേനഹമുണ്ടോടാ.ആനയായാൽ അല്പം മനുഷ്യത്വം വേണം.
നിന്നെ ഞാൻ എവിടെല്ലെം കൊണ്ട് പോയിട്ടുണ്ട്.കള്ളുവാങ്ങി തന്നിട്ടില്ലേടാ ഇപ്പോ പുതിയ പപ്പാൻ വന്നപ്പോ നിനക്ക് ഞാൻ അന്യനായി അല്ലേടാ.(ആടിആടി മുന്നോട്ട് നടന്നു കൊണ്ട്):മനുഷ്യത്വം വേണടാ മനുഷ്യത്വം.
പശ്ചാത്തലത്തിൽ ആന അലറികൊണ്ട് മിന്നാമിനുങ്ങിനെ കോരിയെടുക്കുന്നു.മിന്നാമിനുങ്ങ് ആനയുടെ തുമ്പികൈയ്ക്കുള്ളീൽ കിടന്ന് അലറി കരയുന്നു.ആനയെന്നെ കൊല്ലുന്നെ അയ്യോ രക്ഷിക്കണെ?.
തുമ്പി കൈയ്യിൽ കോരി ചുഴറ്റി ആകാശത്തേക്ക് എറിയുന്ന ആന ഉറക്കെ ചിന്നം വിളിക്കുന്നു.
ബോളുപോലെ ചുരുണ്ട് ഉയരത്തിൽ നിന്നും താഴെക്ക് വരുന്ന മിന്നാമിനുങ്ങ്.
ആകാശത്തിലൂടെ പറന്നു വരുന്ന ഗീതാഗിനിയുടെ വലിയകരങ്ങളിൽ വന്നു വീഴുന്നു.
പശ്ചാത്തലത്തിൽ ഗീതാഗിനിയുടെ ബീഭത്സമായ മുഖം.പേടിയോടെ കൈക്കുള്ളീൽ ചുരുണ്ട് കൂടുന്ന മിന്നാമിനുങ്ങിന്റെ ഭയവും ആശങ്കയും കലർന്ന ഭാവപകർച്ചകൾ.
ഗിതാഗിനി പുഞ്ചിരിച്ചു കൊണ്ട് മിന്നാമിനുങ്ങിന്റെ പുറത്ത് മെല്ലെ താലോടുന്നു.പെട്ടെന്ന് മിന്നാമിനുങ്ങ് ഒരു ഈച്ചയായി മാറുന്നു.
മിന്നാമിനുങ്ങ്:(നിസ്സാഹായതയോടെ)എന്നെ രക്ഷിക്കു.എന്നെ ഒന്നും ചെയ്യല്ലെ
തന്റെ കൈകളിൽ നിന്നും മിന്നാമിനുങ്ങിനെ താഴെക്ക് പറത്തി അപ്രത്യക്ഷയാകുന്ന ഗീതാഗിനി.
നിലത്ത് ഒരു കമ്പിൽ ഇരുന്ന് കരയുന്ന മിന്നാമിനുങ്ങിന്റെ മുഖം.ഇരുണ്ട് വെളുക്കുന്നത് ഈച്ചയുടെ രൂപത്തിൽ.

Thursday, September 25, 2008

ഭാരതം എന്ന പേരെങ്ങിനെ വന്നു ?


ണമൊക്കെ കഴിഞ്ഞ് എല്ലാവരും ആല്‍ത്തറയില്‍ വെടിവട്ടം പറഞ്ഞിരിക്കുകയല്ലേ ? അക്കൂട്ടത്തില്‍ കാര്യമാത്രപ്രസക്തമായ എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കണമെന്ന് തോന്നുന്നില്ലേ ? ഇന്നത്തെ വിഷയം ഇതാണ്.

ഇന്ത്യാമഹാരാജ്യത്തിന് ഭാരതം എന്ന പേര് വീഴാനുള്ള കാരണമെന്ത് ?

ഈ വിഷയത്തില്‍ എല്ലാ ഭാരതീയരുടേയും അഭിപ്രായം പ്രതീക്ഷിക്കുന്നു. ആരോഗ്യപരമായ നല്ലൊരു തര്‍‍ക്കത്തിനുള്ള എല്ലാ ചേരുവകളും ഈ വിഷയത്തിലുണ്ട്. എല്ലാവരും അവരവര്‍ക്ക് അറിയുന്ന ചരിത്രവും, പുരാണവുമൊക്കെ ആര്‍ത്തറയില്‍ നിരത്തൂ.

Monday, September 22, 2008

ആൽത്തറകാവ്-4

അധികം വലിപ്പമില്ലാത്ത ഒരു ബെഡ് റൂം.
മങ്ങിയ പ്രകാശം.
റൂമിൽ ജാലകത്തിനോട് ചേർന്നുള്ള ടേബിളിൽ ലാപ്പ് ടോപ്പിൽ എന്തോ ടൈപ്പ് ചെയ്യുന്ന പ്രിയരാമകൃഷണൻ.
പ്രിയക്ക് മുന്നിലായി കാലുകൾ മുന്നിലേക്ക് നീട്ടി ടിവിയിൽ ഏതോ തമിഴ് സിനിമാഗാനം അസ്വദിക്കുന്ന
കാന്താരിക്കുട്ടിയുടെ മുഖം(പശ്ചാത്തലത്തിൽ) കാലുകൾ താളം പിടിക്കുന്നു.
ക്യാമറ ടിവി സ്ക്രിനിലേക്ക്
ടിവിയിൽ അസ്വാദിച്ചിരുന്ന് കോട്ട് വായിടുന്ന കാന്താരിക്കുട്ടിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പ്രിയ .
“കാന്താരിക്ക് ഉറക്കം വരണില്ലെ?”
“ഇല്ല നല്ല പാട്ടല്ലെ ചേച്ചി ഇവിടെ ഇതൊക്കെയുള്ളൂ ഒരു നേരം പോക്ക്.“
പ്രിയ കസേരയിൽ നിന്നും തിരിഞ്ഞൂ കാന്താരിക്കുട്ടിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
എഴുന്നേറ്റ് ലൈറ്റിടുന്നു.
പ്രിയ:“കാന്താരിക്കുട്ടി അറിയുമോ ഈ ചേറനാട്ട് മഠം?“
കാന്താരിക്കുട്ടി:ആരും അവിടെ പോകില്ല ചേച്ചി ?.ദുഷ്ട ശക്തികളെ കുടിയിരുത്തിയിരിക്കുന്ന ഒരില്ലമാ അത്.
അവിടെ ഒരു തമ്പൂരാനുണ്ട് ചേറനാട്ട് നമ്പൂതിരിപ്പാട് .
പെട്ടെന്ന് താഴെ കോണിപ്പടിയിൽ നിന്നും താഴേക്ക് എന്തോ ഉരുണ്ടു വീഴുന്ന ശബ്ദം.
പ്രിയ കാന്താരിക്കുട്ടിയെ നോക്കുന്നു.
കാന്താരിക്കുട്ടി:കിടന്നോളു ചേച്ചി രാത്രി ഏറെയായി.പേടിയുണ്ടേൽഅർജ്ജുനപത്ത് ചൊല്ലിയാ മതി
സ്വപനം കാണില്ലാട്ടോ?.
പ്രിയ:ഏയ്യ് എന്താ അത് ആരാ അവിടെ ?ചേച്ചി കിടന്നോളു ഇന്ന് രണ്ടാമത്തെ വെള്ളീയാഴ്ച്ചയാ.
ഞാനത് ഓർത്തില്ല.
പെട്ടേന്ന് കാന്താരിക്കുട്ടി മുറിയിലെ ലൈറ്റ് കെടുത്തൂന്നു.
കാന്താരിക്കുട്ടി:രാവിലെ നേരത്തെ ഏഴുന്നേറ്റാൽ ആൽത്തറകാവിൽ പോകാം.
പ്രിയ:(നിശ്ബ്ദത)
സീൻ‌
കാന്താരിക്കുട്ടിയുടെ കൂർക്കം വലി കേട്ട് പ്രിയ ഉറങ്ങാതെ മുകളിലേക്ക് നോക്കി കിടക്കുന്നു.
റൂമിനു വെളിയിൽ ആരോ സംസാരിക്കുന്ന ശബദം.
പ്രിയക്ക് ഉറക്കം വരണില്ല പ്രിയ എഴുന്നെറ്റിരുന്നു.
സ്വ്വ്വാ സ്സ്സ് ആ‍ാ‍ാ‍ാ
ആ‍ാസ്സ്സ്സ്ദ്ദ്ദ്ജ്ദ്ജ്ഫ്ഫ്ജ്
പ്രിയ വാതിലിനരുകിലേക്ക് നടക്കൂന്നു।വാതിലിൽ ചെവി ചേറ്ത്തൂ വച്ചു പുറത്ത് ശബ്ദം ശ്രദ്ധിക്കുന്നു।
നേർത്ത വെട്ടത്തിൽ പ്രിയയുടെ ഭാവപകർച്ചകൾ.
പ്രിയ വാതിൽ തുറക്കുന്നു.
ഇടനാഴിയിലൂടെ മുന്നോട്ട് നടക്കുന്നു.
നടന്ന് അടഞ്ഞൂ കിടക്കുന്ന ഒരു മുറിക്ക് മുന്നിൽ പ്രിയ നിലക്കുന്നു.
മരപ്പാളികൾ കൊണ്ട് നിറഞ്ഞ ഒരറമ്മുറി.
പലകകൾക്ക് വിടവിലൂടെ പ്രിയ അകത്തെക്ക് നോക്കൂന്നു.
അന്തീരക്ഷത്തിൽ പറന്നു നടക്കുന്ന താളിയോലകെട്ടുകൾ
അവ സംസാരിക്കുകയാണ്.
പ്രിയ പെട്ടേന്ന് അകത്തേ മുറിയിലേക്ക് ഓടി।ബാഗിൽ നിന്നും ക്യാമറ തപ്പിയെടുത്ത് അങ്ങോട് ഓടി വരുന്നു.
അതിനിടയിൽ എവിടെയോ തട്ടി പ്രിയ വീഴുന്നു.
നിലത്തിരുന്ന് കാലുകൾ തടവി എഴുന്നേല്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും പ്രിയ വീഴുന്നു.
പ്രിയയുടെ കണ്ണൂകളിൽ അലപം ദൂരേക്ക് വേഗത്തിൽ ഓടി പോകുന്ന ക്യാമറ.
ക്യമറ അലപം അകലെ ഒരു കരിമ്പൂച്ചയായി മാറുന്നു.
ങ്യാവു।
പൂച്ചയുടെ ശബദം.
പ്രിയ പരവേശത്തോടെ ഓടുന്നു.
അകലെ നിന്നും തീകണ്ണൂകളുമായി പറന്നു വരുന്ന കരീമ്പൂച്ചയുടെ രൂപം.
പ്രിയ ഇടനാഴിയിലൂടെ ഓടുന്നു.
പ്രിയക്ക് പിന്നാലെ അതിവേഗത്തിൽ പാഞ്ഞു വരുന്ന കരിമ്പൂച്ചക്ക് നേരെ ചെരിപ്പു വലിച്ചെറിയാൻ പ്രിയ പരതുമ്പോൾ അതൊരു പാമ്പായി മാറുന്നു.
പാമ്പു പ്രിയയുടെ കൈകളിൽ ഇരുന്ന് തലയുർത്തി കൊത്താൻ ഒരുങ്ങുമ്പോൾ പ്രിയ ബോധമറഞ്ഞൂ പിന്നിലേക്ക് മറയുന്നു.
സീൻ:
പശ്ചാത്തലത്തിൽ തെക്കിനിയിലെ മുറ്റത്ത് വീണുകിടക്കുന്ന പ്രിയ.
പ്രിയയ്ക്ക് ചുറ്റും നിരന്നു നിലക്കുന്ന കുറെ പേറ് കൃഷണൻ നമ്പൂതിരി,കാന്താരിക്കുട്ടി,ശിവനമ്പൂതിരിപ്പാട്, ശ്രി,തുടങ്ങിയവർ.
ഇത്തിരി തണൂത്തവെള്ളം തളിക്കു കുട്ടി മുഖത്ത് കൃഷണൻ നമ്പൂതിപ്പാടിന്റെ ശബ്ദം.
കാന്താരികുട്ടി മുഖത്ത് വെള്ളതുള്ളീകൾ തളിക്കുന്നു(ക്യാമറ വെള്ളതുള്ളീകൾ വന്നു വീഴുന്ന പ്രിയയുടെ മുഖത്ത്)
കണ്ണൂകൾ ആയാസപ്പെട്ട് തുറക്കുന്ന പ്രിയയുടെ മുഖത്ത് ക്യാമറ.
ചേച്ചി എന്താ പറ്റിയെ ചേച്ചി।അടുത്തിരുന്ന് തോളത്ത് പിടിച്ചു കുലുക്കി കൊണ്ട് കാന്താരികുട്ടി
ക്യാമറ ഒരോരുത്തരുടേയും മുഖഭാവങ്ങളിലൂടെ।
പ്രിയ:ഏല്ലാവരെയും നോക്കി ഒന്നും മനസ്സിലാകാത്ത പോലെ ചിരിക്കുന്നു.
കൃഷണൻ നമ്പൂതിരിപ്പാട്:ഇന്നലെ തെക്കിനി പോയിട്ടുണ്ടാകും।കുട്ടിക്ക് അറിയാവുന്നതല്ലെ അതൊക്കെ
കാന്താരിക്കുട്ടിയെ നോക്കീ നമ്പൂതിരിപ്പാട് തിരക്കുന്നു.
ഞാൻ പറഞ്ഞതാ ചേച്ചീയോട്.
കൃഷണൻ നമ്പൂതിരിപ്പാട്.ഒരു ചരടു ജപിച്ചു തരാ.
പ്രിയ എഴുന്നേറ്റിരിക്കുന്നു.
ആ കുട്ടിയെ കൂട്ടി മുറിയിലേക്ക് പോയ്ക്കോളു.
കൃഷണൻ നമ്പൂതിരിപ്പാട് ദൂരേക്ക് നടന്നു പോകുന്നു.
പശ്ചാത്തലത്തിൽ പ്രിയക്ക് അരുകിൽ നമ്പൂതിരിപ്പാട് പോകുന്നത് നോക്കി നിലക്കുന്ന കാന്താരിക്കുട്ടി.


ആല്‍ത്തറകാവ്-1

ആല്‍ത്തറകാവ്-2

ആല്‍ത്തറകാവ്-3