Wednesday, November 26, 2008

ബോംബെയില്‍ ഭീകരാക്രമണം .

മാതൃഭൂമി വാര്‍ത്ത‍ .



ബോംബയില്‍ ഭീകരാക്രമണം . എന്പത്തില്‍ പരം ആളുകള്‍ മരണപ്പെട്ടു .താജ് ഹോട്ടല്‍ ,ഒബെറോയി ഹോട്ടല്‍ എന്നിവ കത്തുന്നത് അമേരിക്കയില്‍ ട്രേഡ് സെന്റര് കത്തിയതിനെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു .തെരുവ് നീളെ തളം കെട്ടിക്കിടക്കുന്ന രക്തതുള്ളികള്‍ .പ്രാണ ഭീതിയാല്‍ ജനങ്ങള്‍ ഓടി മറയുന്നു .എങ്ങും അരക്ഷിതാവസ്ഥ .എന്തിന് വേണ്ടിയായിരുന്നു ഇതെല്ലാം ? ഇന്ത്യയിലെ രാഷ്ട്രിയ നേത്രത്വം പോലും പ്രതിക്കൂട്ടില്‍ .പ്രിയയുടെ പോസ്റ്റില്‍ പറയുന്നതു പോലെ നമുക്ക് ഇന്ത്യക്കായി പ്രാര്‍ത്ഥിക്കാം .ഒരു തിരിച്ചറിവിന്റെ സമയം അടുത്തിരിക്കുന്നു .
ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ പങ്കു വെയ്ക്കാന്‍ മടിക്കരുതേ . താഴെ കൊടുത്തിരിക്കുന്ന കവിതയില്‍ പറയുന്നത് പോലെ ഇനിയും ഒരു തലമുറ ഉണ്ടാകണം .രാജ്യസ്നേഹമുള്ള മക്കള്‍ .അതിനായി നമുക്ക് കാത്തിരിക്കാം .


ചെകുത്താന്‍

കഥകളിലും കവിതകളിലും
അമ്മൂമ്മ കഥകളിലും
ചെകുത്താന്‍ വിരൂപിയാണ്

ഞാന്‍ കണ്ട ചെകുത്താന്‍ സുന്ദരന്‍
ആണല്ല ,പെണ്ണല്ല വെറും നപുംസകം
എന്നില്‍ ,നിന്നില്‍ മനസിന്റെ
ഇരുണ്ട പ്രതലങ്ങളില്‍ അവന്‍
പറ്റികിടപ്പുണ്ടാകും
ചോരയിറ്റുന്ന നാവോ
കൂര്‍ത്ത കൊമ്പോ
മൂര്‍ച്ചയുള്ള പല്ലുകള്‍
ചുരുട്ടിയ വാല്‍
ഇവയൊന്നുമില്ല

മൂര്‍പ്പിച്ച ചിന്തകള്‍
ഇരുളില്‍ തിളങ്ങുന്ന കണ്ണുകള്‍
അവന്റെ സ്വരങ്ങള്‍ ,വാക്കുകള്‍
വീണ കമ്പിയുടെ മൃദു നാദം പോലെയും
ഇടിമുഴക്കങ്ങള്‍ പോലെയും തോന്നാം
വിപ്ലവ വീര്യംഉണര്‍ത്താം

കൊടുത്തതിനും , തിന്നതിനും
കിട്ടിയതിനും കിട്ടാന്‍ ഇരിക്കുന്നതിനും
കണക്ക് ചോദിക്കാം
വിശുദ്ധ സ്വര്‍ഗ്ഗം
സ്വപ്നം കണ്ടവന്‍
തെരുവില്‍ ഇറങ്ങും
തെരുവില്‍ ചോര പുഴകള്‍ ഒഴുക്കും

വിധവയുടെ ,കുഞ്ഞുങ്ങളുടെ
ആര്‍ത്ത നാദങ്ങള്‍ അവനില്‍
പുഞ്ചിരി വിടര്‍ത്തും

ഇനിയും ഒരു തലമുറ ജനിക്കണം
ഒരു പുത്തന്‍ തലമുറ
മകനേ ,
നിന്നെ ഞാന്‍ ജനിപ്പിക്കും
തുരുമ്പ് കെടുത്താത്ത മനസും
ഉയര്‍ന്ന ശിരസും
ഉറച്ച കാലടിയുമായ്
ഈ തെരുവില്‍ ഇറങ്ങുവാന്‍
ചെകുത്താനെ എതിര്‍ക്കുവാന്‍
നിന്നെ ഞാന്‍ ജനിപ്പിക്കും



*


**

***
ഈ ചിത്രങ്ങള്‍ മുംബേ നിന്ന് എന്റെ സുഹൃത്ത് അമോല്‍ യാദവ് അയച്ചു തന്നത്..മാണിക്യം.





ബുധനാഴ്ച രാത്രി മുംബൈയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം ഡക്കാണ്‍ മുജാഹിദ്ദീന്‍ എന്ന അപ്രശസ്തമായ സംഘടന ഏറ്റെടുത്തു. എന്നാല്‍, സ്ഫോടനം നടന്നരീതിയും ആസൂത്രണവും സുരക്ഷാ ഏജന്‍സികള്‍ക്കിടയില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു.

സാധാരണക്കാരനെ പോലെ നടന്നു വന്ന ഒരു യുവാവ് എ കെ-47 തോക്ക് ഉപയോഗിച്ച് നാലുപാടും തുരുതുരാ വെടിവയ്ക്കുന്നത് ക്യാമറ ഷോട്ടുകളില്‍ നിന്ന് ലഭ്യമായിട്ടുണ്ട്.

കറുത്ത മുറിക്കൈയ്യന്‍ ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചെത്തിയ യുവാവിന്‍റെ ഇടത് തോളില്‍ നീല നിറത്തിലുള്ള തോള്‍ സഞ്ചിയുമുണ്ട്. ഇയാളുടെ കൈയ്യില്‍ ചുവന്ന ചരടും കെട്ടിയിട്ടുണ്ട്. സാധാരണ നിലയില്‍, കോളജില്‍ നിന്ന് വരുന്ന ഒരു യുവാവ് ആണെന്നു മാത്രമേ ഇയാളെ കണ്ടാല്‍ തോന്നുകയുള്ളൂ.

കൈയ്യില്‍ ചരട് കെട്ടിയിരിക്കുന്നതാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് സംശയം ഉണ്ടാക്കുന്നത്. ആക്രമണം നടത്തിയത് തീവ്രവാദ ഹിന്ദു സംഘടനകളാണോ എന്നും ഏജന്‍സികള്‍ സംശയിക്കുന്നു.

മുംബൈ നഗരത്തെ നടുക്കിയ സ്ഫോടനങ്ങളിലും വെടിവയ്പിലും മൊത്തം 90 പേര്‍ മരിച്ചു എന്നും 900 പേര്‍ക്ക് പരുക്ക് പറ്റി എന്നുമാണ് റിപ്പോര്‍ട്ടുകള്‍. താജ്, ഒബറോയ് ഹോട്ടലുകളില്‍ തമ്പടിച്ച ഭീകരരെ നേരിടാന്‍ സൈനിക കമാന്‍ഡോകള്‍ ശ്രമം തുടരുകയാണ്

മുംബൈയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെ തടയാനും, അവര്‍ ബന്ദികളാക്കിയ ആളുകളെ മോചിപ്പിക്കാനും നടത്തിയ ശ്രമത്തിനിടെ ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍കറെ അടക്കം മഹാരാഷ്ട്ര പോലീസിലെ 5 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രക്തസാക്ഷികളായി.

ഇവരടക്കം 11 പോലീസുകാര്‍ വെടിയേറ്റു മരിച്ചു ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. മുംബൈ ഡി.ഐ ജി അശോക് മാരുതി റാവ് ആണ് മരിച്ച മറ്റൊരു ഐ പി എസ് ഉദ്യോഗസ്ഥന്‍

ഭീകരര്‍ തമ്പടിച്ചിരിക്കുന്ന ടാജ്, ഒബ്‌റോയ് ഹോട്ടലുകള്‍ സൈനിക കമാന്‍ഡോകള്‍ വളഞ്ഞു. തെക്കന്‍ മുംബൈയില്‍ 90 പേരുടെ മരണത്തിനും 900 പേര്‍ക്ക് പരുക്ക് ഏല്‍ക്കുവാനും കാരണമായ ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഭീകരര്‍ ഹോട്ടലുകളില്‍ സ്ഥാനമുറപ്പിച്ചത്.

ഹോട്ടലുകളില്‍ കയറിപ്പറ്റിയ സായുധ ഭീകരര്‍ ഇവിടെ താമസിച്ചിരുന്ന വിദേശികളെ ബന്ദികളാക്കിയിട്ടുണ്ട്. വ്യാഴാഴ്ച വെളുപ്പിനാണ് കമാന്‍ഡോകള്‍ ഭീകരര്‍ക്കെതിരെയുള്ള നടപടി തുടങ്ങിയത്.

നാല് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി പൊലീസ് പറയുന്നു. ഇതില്‍ രണ്ട് പേരെ താജില്‍ നടന്ന ഏറ്റുമുട്ടലിലാണ് വധിച്ചത്. ഇപ്പോഴും രണ്ട് ഹോട്ടലുകളും നിയന്ത്രണത്തിലായിട്ടില്ല.

ഭീകരര്‍ എന്ന് സംശയിക്കുന്ന ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ പറഞ്ഞു. ഇന്ന് സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും പ്രവര്‍ത്തിക്കില്ല

Saturday, November 22, 2008

ജാലകക്കാഴ്ച...


മറ്റൊരു ജാലകക്കാഴ്ച...

അടച്ചിട്ട എന്റെയീ
ജാലകത്തിനപ്പുറവും
ഒരു ശൂന്യത മാ‍ത്രം..
ഈ മരച്ചീല്ലകളില്‍
കലപില കൂട്ടിയകിളികളും
ഈ വീടിനുള്ളില്‍ ഓടിക്കളിച്ച
കുട്ടികളും ഇവിടം വിട്ട് പോയി..
ഈ മണ്ണില്‍ ചൂട്
തന്ന സൂര്യനിന്ന് വെറും
വെളിച്ചമായി നില്‍ക്കുന്നു.
ചിന്തകള്‍ക്ക് പോലും
നിര്‍വികാരതയുടെ തണുപ്പ്.
ഒറ്റപ്പെടലിന്റെ
മഞ്ഞു കൂമ്പാരത്തില്‍
ഒളിക്കുന്നു ഞാനും
ഇനിയൊരു വസന്തം
സ്വപ്നം പോലും
കാണാന്‍ കരുത്തില്ലാതെ............

ചിത്രം : മാ‍ണിക്യം

Thursday, November 20, 2008

കോഴി മോഷണം -കഥ

അയ്യോ ...അയ്യയ്യോ ...

അതൊരു നിലവിളി ആയിരുന്നു .വടക്കേ പറമ്പിലെ മീനാക്ഷി ആകാശത്തേക്ക് നോക്കി പ്രാകി
ആ കാലമാടന്റെ തലയില്‍ ഇടിത്തീ വീഴും . മീനാക്ഷി പൊട്ടിക്കരഞ്ഞു
കേട്ടവര്‍ കേട്ടവര്‍ ഞെട്ടി ..
ഇന്നലെയും കൂടി മുട്ട തന്നതാണേ , ഞാനിനി എന്തോ ചെയ്യുമോ ?
മീനാക്ഷിയുടെ കൂട്ടിലെ രണ്ടു കോഴികളെ തലേന്ന് രാത്രി മോഷണം പോയിരിക്കുന്നു .

കേട്ടവര്‍ കേട്ടവര്‍ അവരവരുടെ കോഴിക്കൂട്ടില്‍ കയറി നോക്കി ,ശരിയാണ് .പലരുടെയും കോഴികളേയും ,താറാ വുകളെയും കാണാന്‍ ഇല്ല .ചിലര്‍ പറഞ്ഞു അതൊരു കള്ളന്‍ ആയിരിക്കും .
കള്ളന്മാര്‍ ഒരേ ദിവസം പല കൂട്ടില്‍ നിന്നും മോഷണം നടത്തുമോ ?ചിലര്‍ പറഞ്ഞു അല്ല ,അല്ല ,ഇതു മിക്കവാറും ഒരു കുറുക്കന്‍ അല്ലങ്കില്‍ പുലി അടുത്തുള്ള കാട്ടില്‍ നിന്നും ഇറങ്ങിയതായിരിക്കും .

പിന്നെ അതിനെ കുറിച്ചുള്ള അന്വഷണങ്ങള്‍ ആയി .അങ്ങനെയാണ് അടുത്തുള്ള കാട്ടിലെ ഒരു കുറുക്കന്‍ ആണ് ഈ പണി ഒപ്പിച്ചതെന്നു മനസിലാകുന്നത് .
തോടിനിക്കരെ നിന്നും കാര്‍ത്തൂ വിളിച്ചു പറഞ്ഞു
" എടി , മീനാക്ഷിയെ നീ ഒരു നോട്ടീസ് ആ കോഴിക്കൂടിന്റെ മുന്നില്‍ എഴുതി ഒട്ടിക്ക് " കുറുക്കന്റെ ശ്രദ്ധയ്ക്ക്‌ " എന്ന പേരില്‍ .അതിന്‍ പ്രകാരം മീനാക്ഷി വളരെ വിശദമായി ഒരു നോട്ടീസ് എഴുതി കോഴി കൂടിന്റെ മുന്നില്‍ ഒട്ടിച്ചു .

ഈ -വാര്‍ത്ത നാട് മുഴുവന്‍ അറിഞ്ഞു .

ആ ഗ്രാമം ഇളകി .കുറുക്കന് നേരെ പ്രതിഷേധ യോഗങ്ങള്‍ ചേര്ന്നു .കടലാസ് പുലികള്‍ മുഷ്ടികള്‍ ഉയര്ത്തി ആക്രോശിച്ചു .പല കോഴിക്കൂടിന്റെ മുന്നിലും നോട്ടീസ് ബോര്‍ഡുകള്‍ ഒട്ടിച്ചു .ഓരോ വീടുകളില്‍ നിന്നും നഷ്ടപ്പെട്ട കോഴികളുടെ എണ്ണം കണക്കിന്‍ കൊള്ളിച്ചു .
കുറുക്കന് നേരെയുള്ള നിയമ വശങ്ങളെ കുറിച്ചു ചര്‍ച്ചകള്‍ നടന്നു .

പട്ടാളക്കാരന്‍ ലോനപ്പന്‍ ചേട്ടന്റെ കാര്യം മാത്രം ആരും പറഞ്ഞില്ല .അല്ലെങ്കില്‍ തന്നെ അവന്റെ കോഴികള്‍ അനുസരണ ഇല്ലാത്ത കോഴികള്‍ , രാത്രിയായാലും കൂട്ടില്‍ കയറാതെ കറങ്ങി നടക്കും .നമ്മുടെ എത്ര പാവം കുട്ടികളെയ ആ പൂവന്‍ കോഴികള്‍ കൊത്തി ഓടിച്ചിട്ടുള്ളത് .

വേണ്ട ,അവന്റെ കാര്യം പറയണ്ടാ ..തീരുമാനങ്ങള്‍ എടുത്തു .

ലോനപ്പന്‍ ഒന്നും പറഞ്ഞില്ല .
ലോനപ്പന്റെ അതിര്‍ത്തിയിലേക്ക് പോകാനുള്ള ദിവസം അടുത്തു .ലോനപ്പന്‍ പറഞ്ഞു " ഞാന്‍ കുറുക്കനെ വെടി വെയ്ക്കാന്‍ പോകുന്നു " കേട്ടവര്‍ വീണ്ടും വീണ്ടും ഞെട്ടി .എന്തേ , ലോനപ്പന്‍ മാത്രം വെടി വെച്ചാല്‍ മതിയോ .ഞങ്ങള്‍ക്കും അറിയാം വെടി വെയ്ക്കാന്‍ . അല്ല ഈ നാട്ടില്‍ വേറെ ആരും ഇല്ലേ വെടി വെയ്ക്കാന്‍ അറിയാവുന്നവര്‍ ?

ചോദ്യങ്ങള്‍ ആരംഭിച്ചു .

ലോനപ്പന്‍ വെടി വെയ്ക്കുമോ ? ഉണ്ട ഇല്ലാത്ത തോക്ക്‌ കൊണ്ടു വെടി വെയ്ക്കാന്‍ പറ്റുമോ ? കുറുക്കന്റെ അവകാശമല്ലേ കോഴിക്കൂട്ടിലെ കോഴിയെ പിടിക്കുക എന്നത് ?

ലോനപ്പന്‍ ഒന്നും മിണ്ടിയില്ല ,അവന്‍ അതിര്‍ത്തിയിലേക്ക് പോയി ..കടലാസ് പുലികള്‍ വീണ്ടും വീണ്ടും ഞെട്ടുകയും കോഴികള്‍ പോയ ദുഃഖത്തില്‍ കോഴിക്കൂടിന്റെ മുന്നില്‍ സത്യാഗ്രഹങ്ങളും നടത്തി .

Wednesday, November 12, 2008

ക്രിസ്മസ് കാലം വരവായി




നമ്മള്‍ കാത്തു കാത്തിരുന്ന ഒരു ക്രിസ്മസ് കാലം കൂടി വരവായി .ഇനി ഏറിയാല്‍ ഒരുമാസം കൂടി കഴിഞ്ഞാല്‍ ക്രിസ്മസ് വന്നെത്തും .അമേരിക്കയില്‍ ഇപ്പോഴേ ആളുകള്‍ ക്രിസ്മസ് സീസണ്‍ വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ ഉള്ള തിരക്ക് കൂട്ടുന്നു .

ഇനി ആല്‍ത്തറയും ക്രിസ്തുരാജ പിറവിക്കായി അടുത്ത ഒരു മാസം ഒരുങ്ങുകയാണ് .ബൂലോകരെയെല്ലാം ഈ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യട്ടെ .ഓണപരിപാടികള്‍ തോന്ന്യാശ്രമത്തില്‍ നടത്തിയതുപോലെ ഇവിടെയും നടത്തണം എന്നാണ് ആഗ്രഹം .

രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്നേ ഉള്ളൊരു മഞ്ഞു മൂടിയ രാത്രിയില്‍ ലോക രക്ഷകനായി യേശുദേവന്‍ ബെത്ലഹേം പുല്‍കൂട്ടില്‍ ജാതനായി എന്ന് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു .


കോടി കണക്കിന് ജനങ്ങള്‍ ക്രിസ്തുവിന്റെ ജനനം ഇപ്പോഴും കൊണ്ടാടുന്നു .പക്ഷെ പലര്‍ക്കും അറിയില്ല എന്തിനാണ് അവര്‍ ഇങ്ങനെ ആഘോഷിക്കുന്നത് എന്നത് .




മാനുകളെ പൂട്ടിയ തേരില്‍ ചുവന്ന വസ്ത്രം ധരിച്ച ക്രിസ്ത്മസ് അപ്പൂപ്പന്‍ വരുമെന്നും കുട്ടികള്‍ക്കെല്ലാം സമ്മാനം തരുമെന്നും ഉള്ള വിശ്വാസം .

എങ്ങനെയാണ് ഡിസംബര്‍ ഇരുപതന്ച്ച് ക്രിസ്മസ് ദിനമായി മാറുന്നത് ?
ഈ ഒരു ദിവസം ബൈബിള്‍ പ്രകാരം ഉള്ള ദിവസം അല്ല .പിന്നെങ്ങനെ വന്നു ?
(ബൈബിളില്‍ എങ്ങും കൃത്യമായ ഒരു ദിവസം പറയുന്നില്ല ).
കടുത്ത ശൈത്യത്തില്‍ അല്ല യേശു ജനിച്ചത്‌ .പിന്നെ എങ്ങനെ ഈ കഥകള്‍ ഉണ്ടായി ?
റീത്തുകള്‍ കൊണ്ടും ,ക്രിസ്മസ് മരങ്ങള്‍ കൊണ്ടും ,നക്ഷത്രം കൊണ്ടുമുള്ള അലങ്കാരങ്ങള്‍ എങ്ങനെയാണ് ജനപ്രചാരം നേടുന്നത് ?
ക്രിസ്തുവിന്റെ ജനനം വാണിജ്യവല്‍ക്കരിക്കുകയാണോ ?
ഈ ആഘോഷങ്ങള്‍കൊണ്ട് യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനെ ആരാധിക്കുന്നുണ്ടോ ?
ചിന്തിക്കാം .
ഇതിനായി ബൂലോകരെ മുഴുവന്‍ ഈ ആലിന്‍ ചുവട്ടിലേക്ക്‌ സന്തോഷത്തോടെ ഞങ്ങള്‍ ഷണിക്കുന്നു .

ക്രിസ്തുമസ്സ് ട്രീ ...




നല്ലക്രിസ്സമസ്സ് വൈന്‍ ഇട്ടു വച്ചു ഒന്ന് പരുവമാകട്ടെ ആല്‍ത്തറയിലെക്ക് എടുക്കാം ...

"ക്രിസ്‌മസ്സ് സന്തോഷത്തിന്റെ സമാധാനത്തിന്റെ സ്നേഹം പങ്കുവയ്‌ക്കുന്നതിന്റെ നാളുകള്‍ ആണത്.
അത് പല വിധത്തിലും ആവാം വാക്ക് സമ്മാനം ഭക്ഷണം പാനീയം ഏത് രൂപത്തിലും ആവാം ..".. കാപ്പിലാന്‍






പ്രയാസിക്ക് ആദ്യസമ്മാനം..


Saturday, November 8, 2008

ന്‌ലാവെളിച്ചത്തിലെ യാത്രാപഥം



അനുഭവകാണ്ഡം പ്രഥമ സര്‍‌ഗ്ഗം


എന്റെ ആദ്യ കാല്‍നട യാത്ര കാഷ്മീരില്‍ നിന്നായിരുന്നു നടന്നു പോകാന്‍ ആഗ്രഹിച്ചു പോയതല്ല ഒരു പതിനെട്ടുകാരന്റെ എല്ലാ എടുത്തു ചാട്ടവുമായ് ആണ് അമര്‍നാഥ് ഗുഹ കാണാന്‍ പോയത്. അന്നാണ് പില്‍ക്കാലത്ത് ഒത്തിരി അടുത്ത് കഴിയേണ്ടി വന്ന ദല്‍ഹി റയില്‍വേയ് സ്റ്റേഷനില്‍ ഒരു രാത്രി തങ്ങേണ്ടി വന്നത് പില്ക്കാലത്ത് പല രാത്രികളും വീടാക്കി മാറ്റിയ ഓള്‍ഡ് ദല്‍ഹി സ്റ്റേഷനില്‍ വെച്ചാണ് ആദ്യമായ് പൊലിസിന്റെ കൈയില്‍ നിന്നും കാരണം ഒന്നും കൂടാതെ അടിവാങ്ങിയത് .ഒരിക്കലല്ല മൂന്ന് പ്രാവിശ്യം .(കാരണം ഉണ്ടായിരുന്നു എന്റെ സുഹ്രുത്തുക്കള്‍ അഭിമാനമായ് കളിയാക്കുന്ന കാഷ്മീരി ഭീകരന്റെ രൂപം എനിക്ക് ജന്മനലഭിച്ചതാണ്). അതിലേക്ക് സന്ദര്‍ഭം വന്നാല്‍ വരാം. യാത്ര ആരംഭിച്ചത് റിഷികേശില്‍ നിന്നുമായിരുന്നു. ബോംബു പൊട്ടിയതു പ്രമാണിച്ചു പൂജ എക്സ്പ്രസ്സ് അതിന്റെ സകല ഗൗരവങ്ങളോടെയും അന്നു യാത്ര റദ്ദാക്കി അങ്ങനെ ഡല്‍‌ഹി റെയില്‍‌വെ സ്റ്റേഷനില്‍‌ ഒരു ദിവസം കഴിച്ചു കൂട്ടി അങ്ങനെ ആദ്യമായ് പ്ലാറ്റ്ഫോമുകള്‍‍ക്കു നടുവിലുള്ള പൈപ്പില് നിന്നും കുളിജപാദികള്‍ കഴിച്ചത് .കൂടെ മലയാളിയായ ഒരു പട്ടാളക്കരനും ഉണ്ടായിരുന്നു എന്റെ സാധനങ്ങള്‍ (തോള് സഞ്ചി )അദ്ദേഹവും അദ്ദേഹതിന്റെ പെട്ടികള്‍ ഞാനും മാറി മാറി കാവലിരുന്നു. രണ്ട് ദിവസതെ യാത്രക്കാര്‍ ഒരു ട്രെയിനില്‍ കയറിയാല്‍ എന്തു സംഭവിക്കും എന്നു പറയേണ്ടല്ലൊ ടിക്കറ്റില്ലാത്ത ഞാന്‍ ടോയ് ലറ്റിനകത്ത് ആകാശത്തും ഭൂമിയിലുമല്ലാതെ കഴിച്ചുകൂട്ടി, പിറ്റെ ദിവസം പട്ടാള വണ്ടികളുടെ പറുദീസയും അമ്പലങ്ങളുടെ നഗരവുമായ ജമ്മുവിലെത്തി. അവിടെ നിന്നും അമര്‍‌നാഥിലേക്കു പോകുവാന്‍ മിലിട്ടറി ക്യാമ്പില് പേരു രജിസ്റ്റര്‍ ചെയ്യണം. വണ്ടിക്കാശൊന്നുമില്ലാത്ത എന്നെപ്പോലുള്ള അഭയാര്‍‌ത്ഥികളെ ഏതെങ്കിലും ആളുകുറവുള്ള വണ്ടിയില്‍‌ പട്ടാളക്കാര്‍‌ തന്നെ കയറ്റിവിടും എന്നുള്ള അറിവുണ്ടായിരുന്നു പക്ഷേ ആദ്യ ഒന്നു രണ്ട് വണ്ടിക്കാരൊന്നും കയറ്റിയില്ല ചിലര്‍ക്ക് 'ബാബാജി'യെ കയറ്റിയാല്‍ കൊള്ളാമെന്നുണ്ട് പക്ഷേ സ്ഥലമില്ല. ജമ്മുവിലിറങ്ങിയതു മുതല്‍‌ പലരും എന്നെ നോക്കുന്നുണ്ട് കാരണം എന്തെന്ന് ആദ്യം എനിക്കൊന്നും മനസിലായില്ല പക്ഷെ എനിക്കു വളരെയധികം തണുപ്പ് അനുഭവപ്പെടുന്നുണ്ട് കിടുകിടെ വിറക്കുന്നുമുണ്ട് പിന്നെ പലരും എന്നോട് സ്വറ്റര്‍‌ ഇല്ലാത്തതിനെ പറ്റി ചോദിച്ചു അപ്പോഴാണ് ആദ്യം നോക്കിയ നോട്ടത്തിന്റെ കാര്യം മനസ്സിലായത് കാരണം ഈ യാത്രയില്‍‌ ഒരു ഷാളു മത്രമെ എന്റെ കൈവശം ഉണ്ടായിരുന്നുള്ളു അതും വച്ചു തന്നെയാണ് ഞാന്‍‌ എന്റെ യാത്ര അമര്‍‌നാ‍ഥ് ഗുഹവരെ പൂര്‍‌ത്തിയാക്കിയത് (തിരികെ വരുന്നവഴി ചന്ദന് വാടിയില്‍ വെച്ചു കര്‍ണ്ണാടക്കാരനായ ഒരു ബാങ്കുദ്യോഗസ്ഥന്‍ എനിക്കൊരു സ്വറ്ററും നല്ലൊരു ചെരുപ്പും തന്നു. അതു വരെയ്ക്കും ഞാന്‍‌ തണുത്തു വിറച്ചു തന്നെ കഴിഞ്ഞു )ജമ്മുവില് നിന്നും പഹല്‍ഗാവിലേക്കുള്ള ഒരു ടൂറിസ്റ്റ് ബസ്സില്‍ സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട് അതിലെ പലരോടും അഭ്യര്‍‌ത്ഥിച്ചിട്ടും കാര്യം നടപ്പില്ലഒടുവില് ഒരു പട്ടാളക്കരന്‍ നിര്‍‌ബന്ധമായ് എന്നെയാ വണ്ടിയില്‍ ഇടിച്ചു കയറ്റി വിട്ടു അതിന്റെ അനിഷ്ടം സഹയാത്രികരില്‍ ചിലരുടെ മുഖത്തുണ്ടായിരുന്നു .അങ്ങനെ കോണ്‍വ്വെയ്യ് ആയി പോകുന്ന വാഹനങ്ങളിലൊന്നില്‍ ഞാനും യാത്രക്കാരനായ്. മുന്നിലും പിന്നിലും പട്ടാളക്കാരുടെ അകമ്പടിയും ഉണ്ട്. സര്‍‌വ്വത്ര പട്ടാളം കാരണം അതിനടുത്ത വര്‍‌ഷങ്ങളിലൊന്നില്‍ അമര്‍‌നാഥ് യാത്രികളെ തീവ്രവാദികള്‍ ആക്രമിച്ചു അനവധിയാള്‍ക്കാരെ കൊലപെടുത്തിയിരുന്നു അങ്ങനെ വണ്ടി എപ്പൊഴൊ ഉധംപൂരിലെത്തി അവിടെനിന്നും യാത്ര പുനരാരംഭിച്ചു. കുറച്ചു ചെന്നപ്പോള് മുന്നില്‍‌ മലയിടിഞ്ഞു മനുഷ്യരെ പോലെ അവിശ്വസനീയമായ് തന്നെ യാണ് ഈ നാട്ടില് മണ്ണും പെരുമാറുന്നത് എപ്പോ വേണമെങ്കിലും ഇടിഞ്ഞു വീണു കളയും.അങ്ങനെ ഉദംപുരില്‍ തന്നെ അന്നു സ്റ്റേ ചെയ്യാന്‍‌ വണ്ടികളെയെല്ലാം തിരിച്ചു വിട്ടു. അവിടെ വെറുതെ കിട്ടിയ സമയത്തില്‍‌ ഒരു ആശ്രമം കണ്ടുപിടിച്ചു ഹിമാലയത്തിലെ ഒട്ടുമിക്ക ഭാഗത്തും ദക്ഷിണേന്ത്യക്കാരുടെ ആശ്രമങ്ങള്‍‌ ഉണ്ട് അത്തരം ഒന്നു ഉധംപൂരിലും കണ്ടെത്തി. അവിടെ നിന്നും അത്യാവശ്യം പ്രാദേശിക വിവരങ്ങളും ലഭിച്ചു പിറ്റെ ദിവസം അവിടെ നിന്നും യാത്ര പുനരാരംഭിച്ചു. ആ യാത്രയിലെ നല്ലൊരു അനുഭവം എന്തെന്നാല്‍‌ എല്ലാവരും യാത്രികള്‍ക്കായുള്ള റ്റെന്റുകളില്‍ കിടന്നപ്പൊള്‍ ഞാന്‍ പട്ടാളക്കാരുടെ കൂടാരത്തില്‍ അവരുടെ സ്ലീപ്പിങ്ങ് ബാഗിനകത്തുറങ്ങി അതിനു കാരണം എന്റെ വേഷവും മലയാളി എന്ന പരിഗണന ഒക്കെയായിരുന്നു. വഴിയില്‍ കണ്ട മലയാളീ പട്ടാളക്കാര്‍‌ മറക്കനാവാത്ത സഹായം ചെയ്തു തന്നു അവര് എന്നെ ഒരു ക്യാമ്പില് നിന്ന് അടുത്തതിലേക്ക് പരിചയക്കാരുടെ പേരും തന്നു പറഞ്ഞു വിട്ടു . പലരും എന്നെ ജ്യോതിഷിയായോ മറ്റോ തെറ്റിദ്ധരിച്ചു അതിന്റെ ഗുണ വശം എല്ലായിടത്തും നല്ല സ്വീകരണം എന്നതാണ്. പക്ഷേ അതിനൊപ്പം അവരില് പലരുടെയും ഭാവിയെ കുറിച്ചുള്ള ചോദ്യം എന്നെ ഒട്ടൊന്നുമല്ല വലച്ചത്. അതില്‍ മനസില്‍ തങ്ങി നിന്ന ഒരു പട്ടാളക്കാരനുണ്ട് തോമസ്സ് എന്നു വിളിക്കാം ഞനന്ന് മൂന്നാം ദിവസം മുകളില് അമര്നാഥില്‍ ചെന്ന ദിവസമായിരുന്നു അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഗുജറാളിന്റെ ഫാമിലി ദര്ശനനത്തിനെത്തിയത് അവരുടെ രണ്ട് ഹെലികോപ്റ്ററുകള്‍ എത്തിയതു കൊണ്ട് മറ്റ് സന്ദര്ശനകരെ കടത്തിവിട്ടില്ല ആ ഒഴിവില്‍ മെഡിക്കല് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന തോമസ് എന്നെ വി ഐ പികള്‍ക്ക് പിന്നാലെ ഗ്യാപ്പില് കുത്തിതിരുകി ദര്‍ശ്ശനത്തിനായ് കയറ്റി വിട്ടു. വി ഐപി കളുടെ കുറച്ചു പിന്നിലായ് ഒത്തിരി തിരക്കൊന്നുമില്ലാതെ ശാന്തവും സ്വസ്ഥവുമായ് അവിടെ കുറച്ചേറെ നേരം നിന്നു തിരികെ തോമസിന്റെ പക്കല് എത്തിയപ്പോള് തോമസ്സ് എന്നോട് ചോദിച്ചു “സ്വാമി എനിക്കു വേണ്ടി പ്രാര്ത്ഥിച്ചില്ലെ?” ഒരു നിമിഷത്തേക്കു ഞാന്‍ ഞെട്ടി കാരണം ആ ഗുഹാക്ഷേത്രത്തില്‍‌ അത്രയും സമയം ചിലവഴിച്ചിട്ടും പ്രാര്‍‌ത്ഥനയൊന്നും എന്നില്‍‌ നിന്നുയര്‍‌ന്നില്ല . പക്ഷേ തോമസിനായ് കൊണ്ടു പ്രാര്‍‌ത്ഥിക്കേണ്ടതായിരുന്നു കാരണം ആ യാത്രയില്‍ പരിചയപെട്ട ദുഖിതനായ ഒരു മനുഷ്യന് .അതെന്തെന്നാല്‍ ആറ്റു നോറ്റ് കാത്തിരുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു മധുവിധു കഴിഞ്ഞ് തിരിച്ചെത്തി നാലുമാസം കഴിഞ്ഞപ്പോള്‍ ഭാര്യ പ്രസവിച്ചു .രണ്ട് വര്‍‌ഷമായി തോമസ്സ് നാട്ടില്‍ പോയിട്ട് ഒന്ന് വിശ്വസിച്ച പൊണ്‍കുട്ടിയില്‍ നിന്നേറ്റ ചതി മറ്റൊന്ന് സമൂഹത്തിനു മുന്നിലുള്ള നാണക്കേട് ... സത്യത്തില് തോമസിന്റെ നല്ല ജീവിതത്തിനായി പ്രാര്‍‌ത്ഥിക്കേണ്ടതായിരുന്നു പ്രകൃതിയാണ് ദൈവം എന്നു വിശ്വസിക്കുന്ന എനിക്ക് തോമസിനു വേണ്ടി പ്രാര്‍‌ത്ഥന ചെയ്യാന്‍‌ അല്പം പോലും സങ്കോചവും ഉണ്ടായില്ല പ്രാര്‍‌ത്ഥിച്ചു പിന്നീടും എന്റെ പ്രാര്‍ത്ഥനാ വേളകളില്‍ തോമസ്സ് ഒരു സാന്നിദ്ധ്യമായിരുന്നു. കാശ്മീര്‍‌ യാത്രയില്‍ രാംബന് എന്ന സ്ഥലത്ത് തീവ്രവാദം ഭീകരവാദം എന്നിവയെക്കുറിച്ചു ഉള്ള അറിവു വെച്ചു സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍‌ ഭയാനകം ആയ ഒരു സ്പോടനം സമീപത്തു നടക്കുകയും മുന്ന്പേര്‍‌ മരിക്കുകയും ചെയ്തിരുന്നു സാധാരണ മനുഷ്യര്‍‌ക്ക് ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം ഭയം ഇരട്ടിക്കും എന്തോ എനിക്കൊന്നും തോന്നിയില്ല.
മറക്കാനവാത്ത രണ്ട് സ്ത്രീ മുഖങ്ങള്‍ ആ കശ്മീര്‍‌ യാത്ര സമ്മാനിച്ചിരുന്നു അതിലൊന്ന് സാധരണ കാശ്മീരി വീട്ടമ്മ മറ്റൊന്ന് ജമ്മുവിലെ പരേഡ് ഗ്രൗണ്ടിനടുത്തുള്ള അഭയാര്‍യാര്‍ത്ഥി ക്യാമ്പില്‍ കണ്ട് മുട്ടിയ അത്യധികം സുന്ദരിയായ ഒരു പെണ്‍കുട്ടിയും. ആദ്യ കാഴ്ചയില്‍ തന്നെ ആ കുട്ടിയോട് എന്തോ ഒരു ആകര്‍‌ഷണീയത തോന്നിരുന്നു എം ടിയുടെ കഥകളില് വര്‍‌‍‌ണ്ണിച്ചിട്ടുള്ള കാഷ്മീരിന്റെ സൗന്ദര്യം മുഴുവന്‍‌ അവളിലേക്ക് ആവഹിച്ച പോലെ തോന്നിയിരുന്നു പക്ഷേ ആദ്യം മുതല്‍ തന്നെ ആ കുട്ടിയുടെ കണ്ണുകളിലെ തീഷ്ണത ഒരു ചോദ്യ ചിഹ്നം മനസ്സില്‍‌ കൊരുത്തിരുന്നു ഒരു പതിനാറുവയസ്സുകാരിയുടെ കണ്ണുകളില്‍ തെളിയുന്ന ഒരു കൗതുകങ്ങളും അവളുടെ കണ്ണുകളില് തെളിഞ്ഞിരുന്നില്ല . പിന്നീട് അവളുടെ കഥയിലൂടെ കടന്നു പോയപ്പൊഴാണ് ജീവിതവും സ്വപ്നവും ചതഞ്ഞരഞ്ഞു പോയ ഒരു കാഷ്മീരി പനിനീര്‍പ്പൂവിന്റെ കഥ പരിചയപ്പെടേണ്ടിയിരുന്നില്ലെന്നു മനസ്സില്‍‌ തോന്നി.
അവളുടെ അച്ചന്‍‌ ഒരു കാഷ്‌മീരി പണ്ഡിറ്റായിരുന്നു ഗ്രാമത്താലവന്‍‌ ആപ്പിള്‍ തോട്ടങ്ങളുടെ നടുവിലെ അവളുടെ വീട്ടിലേക്ക് ഒരു രാത്രി കടന്നു വന്ന ഭീകരര്‍ അച്ചനെയും സഹോദരനെയും വെടിവെച്ചു കൊന്നു ആ ഗ്രാമത്തിലെ സംഹാരതാണ്ഡവം കഴിഞ്ഞു ഭീകരര് മടങ്ങുമ്പോള് സമനില തെറ്റിയ ആ കുട്ടി തന്റെ അച്ചന്റെ മൃതദേഹത്തിനരുകില് കരയാന്‍ പോലും മറന്നിരുപ്പുണ്ടായിരുന്നു സ്വന്തം അച്ചന്റെ മുന്നില്‍ വെച്ച് കേവലം പന്ത്രണ്ട് വയസ്സുമാത്രം പ്രായമായ അവളെയെയും അതിനൊപ്പം അവളുടെ അമ്മയെയും അമ്മുമ്മയെയ്യും കൂട്ട മാനഭംഗത്തിനിരയാക്കിയിരുന്നു അതിന്റെ നടുക്കത്തില്‍‌ സമനില തെറ്റിയ ആ കുട്ടി വര്‍ഷങ്ങളോളം മാനസ്സിക രോഗ ചികിത്സയിലായിരുന്നു സര്‍‌വ്വവും നഷ്ടപ്പെട്ട ഒരു കുടുംബം അഭയാര്‍ത്ഥിയായ് മാറി ജമ്മുവിലെത്തിയിട്ട് നാലു വര്‍ഷം കഴിഞ്ഞിരുന്നു ഇനി ഒരു ജീവിതം സ്വപ്നം കാണാനുള്ള ശക്തി അവളിലുണ്ടാകുമോ ? ആ കണ്ണുകളില് തെളിയുന്ന ലോകത്തിനോട് മുഴുവനുള്ള അവജ്ഞയും പുച്ഛവും ഇനി എതു ജന്മത്തില് മാറും സ്വപ്നം കാണേണ്ട പ്രായത്തില് ഒരു ദിവസം കൊണ്ട് എല്ലാം തിരിച്ചറിഞ്ഞ ഒരു പെണ്‍‌കുട്ടിയുടെ മുഖം കുറെ നാള് മനസ്സിന്റെ താളുകളിലല്‍ മായാതെ നിന്നു അവിടെ നിന്നും അമൃത്‌സര്‍ വഴി തിരികെ നടന്നു പോന്ന എനിക്ക് ഹരിദ്വാറിലെത്തുവാന്‍ മൂന്ന് മാസം വേണ്ടിവന്നു ശ്രീനഗറില്‍ വെച്ച് വെള്ളം ചോദിച്ചപ്പോള്‍ ഒരമ്മ എന്നോട് ചോദിച്ച ഒരു ചോദ്യം പില്ക്കാലത്ത് ഞാന്‍ സ്വയം ചോദിക്കാറുണ്ട് ആപ് അപ്നാ ആത്മിയെ ക്യാ ഹിന്ദുസ്ഥാനി?(നിങ്ങള്‍ നമ്മുടെയാളാണൊ അതൊ ഹിന്ദുസ്ഥാനി(ഇന്ത്യക്കാരന്)യൊ

http://ponjaar.blogspot.com/



.