Saturday, November 8, 2008

ന്‌ലാവെളിച്ചത്തിലെ യാത്രാപഥം



അനുഭവകാണ്ഡം പ്രഥമ സര്‍‌ഗ്ഗം


എന്റെ ആദ്യ കാല്‍നട യാത്ര കാഷ്മീരില്‍ നിന്നായിരുന്നു നടന്നു പോകാന്‍ ആഗ്രഹിച്ചു പോയതല്ല ഒരു പതിനെട്ടുകാരന്റെ എല്ലാ എടുത്തു ചാട്ടവുമായ് ആണ് അമര്‍നാഥ് ഗുഹ കാണാന്‍ പോയത്. അന്നാണ് പില്‍ക്കാലത്ത് ഒത്തിരി അടുത്ത് കഴിയേണ്ടി വന്ന ദല്‍ഹി റയില്‍വേയ് സ്റ്റേഷനില്‍ ഒരു രാത്രി തങ്ങേണ്ടി വന്നത് പില്ക്കാലത്ത് പല രാത്രികളും വീടാക്കി മാറ്റിയ ഓള്‍ഡ് ദല്‍ഹി സ്റ്റേഷനില്‍ വെച്ചാണ് ആദ്യമായ് പൊലിസിന്റെ കൈയില്‍ നിന്നും കാരണം ഒന്നും കൂടാതെ അടിവാങ്ങിയത് .ഒരിക്കലല്ല മൂന്ന് പ്രാവിശ്യം .(കാരണം ഉണ്ടായിരുന്നു എന്റെ സുഹ്രുത്തുക്കള്‍ അഭിമാനമായ് കളിയാക്കുന്ന കാഷ്മീരി ഭീകരന്റെ രൂപം എനിക്ക് ജന്മനലഭിച്ചതാണ്). അതിലേക്ക് സന്ദര്‍ഭം വന്നാല്‍ വരാം. യാത്ര ആരംഭിച്ചത് റിഷികേശില്‍ നിന്നുമായിരുന്നു. ബോംബു പൊട്ടിയതു പ്രമാണിച്ചു പൂജ എക്സ്പ്രസ്സ് അതിന്റെ സകല ഗൗരവങ്ങളോടെയും അന്നു യാത്ര റദ്ദാക്കി അങ്ങനെ ഡല്‍‌ഹി റെയില്‍‌വെ സ്റ്റേഷനില്‍‌ ഒരു ദിവസം കഴിച്ചു കൂട്ടി അങ്ങനെ ആദ്യമായ് പ്ലാറ്റ്ഫോമുകള്‍‍ക്കു നടുവിലുള്ള പൈപ്പില് നിന്നും കുളിജപാദികള്‍ കഴിച്ചത് .കൂടെ മലയാളിയായ ഒരു പട്ടാളക്കരനും ഉണ്ടായിരുന്നു എന്റെ സാധനങ്ങള്‍ (തോള് സഞ്ചി )അദ്ദേഹവും അദ്ദേഹതിന്റെ പെട്ടികള്‍ ഞാനും മാറി മാറി കാവലിരുന്നു. രണ്ട് ദിവസതെ യാത്രക്കാര്‍ ഒരു ട്രെയിനില്‍ കയറിയാല്‍ എന്തു സംഭവിക്കും എന്നു പറയേണ്ടല്ലൊ ടിക്കറ്റില്ലാത്ത ഞാന്‍ ടോയ് ലറ്റിനകത്ത് ആകാശത്തും ഭൂമിയിലുമല്ലാതെ കഴിച്ചുകൂട്ടി, പിറ്റെ ദിവസം പട്ടാള വണ്ടികളുടെ പറുദീസയും അമ്പലങ്ങളുടെ നഗരവുമായ ജമ്മുവിലെത്തി. അവിടെ നിന്നും അമര്‍‌നാഥിലേക്കു പോകുവാന്‍ മിലിട്ടറി ക്യാമ്പില് പേരു രജിസ്റ്റര്‍ ചെയ്യണം. വണ്ടിക്കാശൊന്നുമില്ലാത്ത എന്നെപ്പോലുള്ള അഭയാര്‍‌ത്ഥികളെ ഏതെങ്കിലും ആളുകുറവുള്ള വണ്ടിയില്‍‌ പട്ടാളക്കാര്‍‌ തന്നെ കയറ്റിവിടും എന്നുള്ള അറിവുണ്ടായിരുന്നു പക്ഷേ ആദ്യ ഒന്നു രണ്ട് വണ്ടിക്കാരൊന്നും കയറ്റിയില്ല ചിലര്‍ക്ക് 'ബാബാജി'യെ കയറ്റിയാല്‍ കൊള്ളാമെന്നുണ്ട് പക്ഷേ സ്ഥലമില്ല. ജമ്മുവിലിറങ്ങിയതു മുതല്‍‌ പലരും എന്നെ നോക്കുന്നുണ്ട് കാരണം എന്തെന്ന് ആദ്യം എനിക്കൊന്നും മനസിലായില്ല പക്ഷെ എനിക്കു വളരെയധികം തണുപ്പ് അനുഭവപ്പെടുന്നുണ്ട് കിടുകിടെ വിറക്കുന്നുമുണ്ട് പിന്നെ പലരും എന്നോട് സ്വറ്റര്‍‌ ഇല്ലാത്തതിനെ പറ്റി ചോദിച്ചു അപ്പോഴാണ് ആദ്യം നോക്കിയ നോട്ടത്തിന്റെ കാര്യം മനസ്സിലായത് കാരണം ഈ യാത്രയില്‍‌ ഒരു ഷാളു മത്രമെ എന്റെ കൈവശം ഉണ്ടായിരുന്നുള്ളു അതും വച്ചു തന്നെയാണ് ഞാന്‍‌ എന്റെ യാത്ര അമര്‍‌നാ‍ഥ് ഗുഹവരെ പൂര്‍‌ത്തിയാക്കിയത് (തിരികെ വരുന്നവഴി ചന്ദന് വാടിയില്‍ വെച്ചു കര്‍ണ്ണാടക്കാരനായ ഒരു ബാങ്കുദ്യോഗസ്ഥന്‍ എനിക്കൊരു സ്വറ്ററും നല്ലൊരു ചെരുപ്പും തന്നു. അതു വരെയ്ക്കും ഞാന്‍‌ തണുത്തു വിറച്ചു തന്നെ കഴിഞ്ഞു )ജമ്മുവില് നിന്നും പഹല്‍ഗാവിലേക്കുള്ള ഒരു ടൂറിസ്റ്റ് ബസ്സില്‍ സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട് അതിലെ പലരോടും അഭ്യര്‍‌ത്ഥിച്ചിട്ടും കാര്യം നടപ്പില്ലഒടുവില് ഒരു പട്ടാളക്കരന്‍ നിര്‍‌ബന്ധമായ് എന്നെയാ വണ്ടിയില്‍ ഇടിച്ചു കയറ്റി വിട്ടു അതിന്റെ അനിഷ്ടം സഹയാത്രികരില്‍ ചിലരുടെ മുഖത്തുണ്ടായിരുന്നു .അങ്ങനെ കോണ്‍വ്വെയ്യ് ആയി പോകുന്ന വാഹനങ്ങളിലൊന്നില്‍ ഞാനും യാത്രക്കാരനായ്. മുന്നിലും പിന്നിലും പട്ടാളക്കാരുടെ അകമ്പടിയും ഉണ്ട്. സര്‍‌വ്വത്ര പട്ടാളം കാരണം അതിനടുത്ത വര്‍‌ഷങ്ങളിലൊന്നില്‍ അമര്‍‌നാഥ് യാത്രികളെ തീവ്രവാദികള്‍ ആക്രമിച്ചു അനവധിയാള്‍ക്കാരെ കൊലപെടുത്തിയിരുന്നു അങ്ങനെ വണ്ടി എപ്പൊഴൊ ഉധംപൂരിലെത്തി അവിടെനിന്നും യാത്ര പുനരാരംഭിച്ചു. കുറച്ചു ചെന്നപ്പോള് മുന്നില്‍‌ മലയിടിഞ്ഞു മനുഷ്യരെ പോലെ അവിശ്വസനീയമായ് തന്നെ യാണ് ഈ നാട്ടില് മണ്ണും പെരുമാറുന്നത് എപ്പോ വേണമെങ്കിലും ഇടിഞ്ഞു വീണു കളയും.അങ്ങനെ ഉദംപുരില്‍ തന്നെ അന്നു സ്റ്റേ ചെയ്യാന്‍‌ വണ്ടികളെയെല്ലാം തിരിച്ചു വിട്ടു. അവിടെ വെറുതെ കിട്ടിയ സമയത്തില്‍‌ ഒരു ആശ്രമം കണ്ടുപിടിച്ചു ഹിമാലയത്തിലെ ഒട്ടുമിക്ക ഭാഗത്തും ദക്ഷിണേന്ത്യക്കാരുടെ ആശ്രമങ്ങള്‍‌ ഉണ്ട് അത്തരം ഒന്നു ഉധംപൂരിലും കണ്ടെത്തി. അവിടെ നിന്നും അത്യാവശ്യം പ്രാദേശിക വിവരങ്ങളും ലഭിച്ചു പിറ്റെ ദിവസം അവിടെ നിന്നും യാത്ര പുനരാരംഭിച്ചു. ആ യാത്രയിലെ നല്ലൊരു അനുഭവം എന്തെന്നാല്‍‌ എല്ലാവരും യാത്രികള്‍ക്കായുള്ള റ്റെന്റുകളില്‍ കിടന്നപ്പൊള്‍ ഞാന്‍ പട്ടാളക്കാരുടെ കൂടാരത്തില്‍ അവരുടെ സ്ലീപ്പിങ്ങ് ബാഗിനകത്തുറങ്ങി അതിനു കാരണം എന്റെ വേഷവും മലയാളി എന്ന പരിഗണന ഒക്കെയായിരുന്നു. വഴിയില്‍ കണ്ട മലയാളീ പട്ടാളക്കാര്‍‌ മറക്കനാവാത്ത സഹായം ചെയ്തു തന്നു അവര് എന്നെ ഒരു ക്യാമ്പില് നിന്ന് അടുത്തതിലേക്ക് പരിചയക്കാരുടെ പേരും തന്നു പറഞ്ഞു വിട്ടു . പലരും എന്നെ ജ്യോതിഷിയായോ മറ്റോ തെറ്റിദ്ധരിച്ചു അതിന്റെ ഗുണ വശം എല്ലായിടത്തും നല്ല സ്വീകരണം എന്നതാണ്. പക്ഷേ അതിനൊപ്പം അവരില് പലരുടെയും ഭാവിയെ കുറിച്ചുള്ള ചോദ്യം എന്നെ ഒട്ടൊന്നുമല്ല വലച്ചത്. അതില്‍ മനസില്‍ തങ്ങി നിന്ന ഒരു പട്ടാളക്കാരനുണ്ട് തോമസ്സ് എന്നു വിളിക്കാം ഞനന്ന് മൂന്നാം ദിവസം മുകളില് അമര്നാഥില്‍ ചെന്ന ദിവസമായിരുന്നു അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഗുജറാളിന്റെ ഫാമിലി ദര്ശനനത്തിനെത്തിയത് അവരുടെ രണ്ട് ഹെലികോപ്റ്ററുകള്‍ എത്തിയതു കൊണ്ട് മറ്റ് സന്ദര്ശനകരെ കടത്തിവിട്ടില്ല ആ ഒഴിവില്‍ മെഡിക്കല് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന തോമസ് എന്നെ വി ഐ പികള്‍ക്ക് പിന്നാലെ ഗ്യാപ്പില് കുത്തിതിരുകി ദര്‍ശ്ശനത്തിനായ് കയറ്റി വിട്ടു. വി ഐപി കളുടെ കുറച്ചു പിന്നിലായ് ഒത്തിരി തിരക്കൊന്നുമില്ലാതെ ശാന്തവും സ്വസ്ഥവുമായ് അവിടെ കുറച്ചേറെ നേരം നിന്നു തിരികെ തോമസിന്റെ പക്കല് എത്തിയപ്പോള് തോമസ്സ് എന്നോട് ചോദിച്ചു “സ്വാമി എനിക്കു വേണ്ടി പ്രാര്ത്ഥിച്ചില്ലെ?” ഒരു നിമിഷത്തേക്കു ഞാന്‍ ഞെട്ടി കാരണം ആ ഗുഹാക്ഷേത്രത്തില്‍‌ അത്രയും സമയം ചിലവഴിച്ചിട്ടും പ്രാര്‍‌ത്ഥനയൊന്നും എന്നില്‍‌ നിന്നുയര്‍‌ന്നില്ല . പക്ഷേ തോമസിനായ് കൊണ്ടു പ്രാര്‍‌ത്ഥിക്കേണ്ടതായിരുന്നു കാരണം ആ യാത്രയില്‍ പരിചയപെട്ട ദുഖിതനായ ഒരു മനുഷ്യന് .അതെന്തെന്നാല്‍ ആറ്റു നോറ്റ് കാത്തിരുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു മധുവിധു കഴിഞ്ഞ് തിരിച്ചെത്തി നാലുമാസം കഴിഞ്ഞപ്പോള്‍ ഭാര്യ പ്രസവിച്ചു .രണ്ട് വര്‍‌ഷമായി തോമസ്സ് നാട്ടില്‍ പോയിട്ട് ഒന്ന് വിശ്വസിച്ച പൊണ്‍കുട്ടിയില്‍ നിന്നേറ്റ ചതി മറ്റൊന്ന് സമൂഹത്തിനു മുന്നിലുള്ള നാണക്കേട് ... സത്യത്തില് തോമസിന്റെ നല്ല ജീവിതത്തിനായി പ്രാര്‍‌ത്ഥിക്കേണ്ടതായിരുന്നു പ്രകൃതിയാണ് ദൈവം എന്നു വിശ്വസിക്കുന്ന എനിക്ക് തോമസിനു വേണ്ടി പ്രാര്‍‌ത്ഥന ചെയ്യാന്‍‌ അല്പം പോലും സങ്കോചവും ഉണ്ടായില്ല പ്രാര്‍‌ത്ഥിച്ചു പിന്നീടും എന്റെ പ്രാര്‍ത്ഥനാ വേളകളില്‍ തോമസ്സ് ഒരു സാന്നിദ്ധ്യമായിരുന്നു. കാശ്മീര്‍‌ യാത്രയില്‍ രാംബന് എന്ന സ്ഥലത്ത് തീവ്രവാദം ഭീകരവാദം എന്നിവയെക്കുറിച്ചു ഉള്ള അറിവു വെച്ചു സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍‌ ഭയാനകം ആയ ഒരു സ്പോടനം സമീപത്തു നടക്കുകയും മുന്ന്പേര്‍‌ മരിക്കുകയും ചെയ്തിരുന്നു സാധാരണ മനുഷ്യര്‍‌ക്ക് ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം ഭയം ഇരട്ടിക്കും എന്തോ എനിക്കൊന്നും തോന്നിയില്ല.
മറക്കാനവാത്ത രണ്ട് സ്ത്രീ മുഖങ്ങള്‍ ആ കശ്മീര്‍‌ യാത്ര സമ്മാനിച്ചിരുന്നു അതിലൊന്ന് സാധരണ കാശ്മീരി വീട്ടമ്മ മറ്റൊന്ന് ജമ്മുവിലെ പരേഡ് ഗ്രൗണ്ടിനടുത്തുള്ള അഭയാര്‍യാര്‍ത്ഥി ക്യാമ്പില്‍ കണ്ട് മുട്ടിയ അത്യധികം സുന്ദരിയായ ഒരു പെണ്‍കുട്ടിയും. ആദ്യ കാഴ്ചയില്‍ തന്നെ ആ കുട്ടിയോട് എന്തോ ഒരു ആകര്‍‌ഷണീയത തോന്നിരുന്നു എം ടിയുടെ കഥകളില് വര്‍‌‍‌ണ്ണിച്ചിട്ടുള്ള കാഷ്മീരിന്റെ സൗന്ദര്യം മുഴുവന്‍‌ അവളിലേക്ക് ആവഹിച്ച പോലെ തോന്നിയിരുന്നു പക്ഷേ ആദ്യം മുതല്‍ തന്നെ ആ കുട്ടിയുടെ കണ്ണുകളിലെ തീഷ്ണത ഒരു ചോദ്യ ചിഹ്നം മനസ്സില്‍‌ കൊരുത്തിരുന്നു ഒരു പതിനാറുവയസ്സുകാരിയുടെ കണ്ണുകളില്‍ തെളിയുന്ന ഒരു കൗതുകങ്ങളും അവളുടെ കണ്ണുകളില് തെളിഞ്ഞിരുന്നില്ല . പിന്നീട് അവളുടെ കഥയിലൂടെ കടന്നു പോയപ്പൊഴാണ് ജീവിതവും സ്വപ്നവും ചതഞ്ഞരഞ്ഞു പോയ ഒരു കാഷ്മീരി പനിനീര്‍പ്പൂവിന്റെ കഥ പരിചയപ്പെടേണ്ടിയിരുന്നില്ലെന്നു മനസ്സില്‍‌ തോന്നി.
അവളുടെ അച്ചന്‍‌ ഒരു കാഷ്‌മീരി പണ്ഡിറ്റായിരുന്നു ഗ്രാമത്താലവന്‍‌ ആപ്പിള്‍ തോട്ടങ്ങളുടെ നടുവിലെ അവളുടെ വീട്ടിലേക്ക് ഒരു രാത്രി കടന്നു വന്ന ഭീകരര്‍ അച്ചനെയും സഹോദരനെയും വെടിവെച്ചു കൊന്നു ആ ഗ്രാമത്തിലെ സംഹാരതാണ്ഡവം കഴിഞ്ഞു ഭീകരര് മടങ്ങുമ്പോള് സമനില തെറ്റിയ ആ കുട്ടി തന്റെ അച്ചന്റെ മൃതദേഹത്തിനരുകില് കരയാന്‍ പോലും മറന്നിരുപ്പുണ്ടായിരുന്നു സ്വന്തം അച്ചന്റെ മുന്നില്‍ വെച്ച് കേവലം പന്ത്രണ്ട് വയസ്സുമാത്രം പ്രായമായ അവളെയെയും അതിനൊപ്പം അവളുടെ അമ്മയെയും അമ്മുമ്മയെയ്യും കൂട്ട മാനഭംഗത്തിനിരയാക്കിയിരുന്നു അതിന്റെ നടുക്കത്തില്‍‌ സമനില തെറ്റിയ ആ കുട്ടി വര്‍ഷങ്ങളോളം മാനസ്സിക രോഗ ചികിത്സയിലായിരുന്നു സര്‍‌വ്വവും നഷ്ടപ്പെട്ട ഒരു കുടുംബം അഭയാര്‍ത്ഥിയായ് മാറി ജമ്മുവിലെത്തിയിട്ട് നാലു വര്‍ഷം കഴിഞ്ഞിരുന്നു ഇനി ഒരു ജീവിതം സ്വപ്നം കാണാനുള്ള ശക്തി അവളിലുണ്ടാകുമോ ? ആ കണ്ണുകളില് തെളിയുന്ന ലോകത്തിനോട് മുഴുവനുള്ള അവജ്ഞയും പുച്ഛവും ഇനി എതു ജന്മത്തില് മാറും സ്വപ്നം കാണേണ്ട പ്രായത്തില് ഒരു ദിവസം കൊണ്ട് എല്ലാം തിരിച്ചറിഞ്ഞ ഒരു പെണ്‍‌കുട്ടിയുടെ മുഖം കുറെ നാള് മനസ്സിന്റെ താളുകളിലല്‍ മായാതെ നിന്നു അവിടെ നിന്നും അമൃത്‌സര്‍ വഴി തിരികെ നടന്നു പോന്ന എനിക്ക് ഹരിദ്വാറിലെത്തുവാന്‍ മൂന്ന് മാസം വേണ്ടിവന്നു ശ്രീനഗറില്‍ വെച്ച് വെള്ളം ചോദിച്ചപ്പോള്‍ ഒരമ്മ എന്നോട് ചോദിച്ച ഒരു ചോദ്യം പില്ക്കാലത്ത് ഞാന്‍ സ്വയം ചോദിക്കാറുണ്ട് ആപ് അപ്നാ ആത്മിയെ ക്യാ ഹിന്ദുസ്ഥാനി?(നിങ്ങള്‍ നമ്മുടെയാളാണൊ അതൊ ഹിന്ദുസ്ഥാനി(ഇന്ത്യക്കാരന്)യൊ

http://ponjaar.blogspot.com/



.

6 comments:

Rare Rose said...

ഈ അനുഭവകാണ്ഡം മറക്കാനാവാത്ത ഒരു പിടി ചിത്രങ്ങള്‍ മനസ്സിലേക്കിട്ടു തന്നു....ഇത്ര ചെറുപ്പത്തിലെ ഇത്ര കഠിനമായ യാത്രകളിലേക്ക് ഈശ്വരന്‍ കൊണ്ടു പോയതു ഇതു പോലുള്ള പൊള്ളുന്ന അനുഭവങ്ങള്‍ കണ്മുന്നില്‍ കാണിച്ചു തരാനായിരിക്കണം..

പാമരന്‍ said...

യാത്രകളാണ്‌ മനസ്സിനെ പരുവപ്പെടുത്തുന്നത്‌. നന്ദി മാഷെ,.

Jayasree Lakshmy Kumar said...

ഈശ്വരാ..കാണാതെ പോകുന്ന അറിയാതെ പോകുന്ന,തീഷ്ണനൊമ്പരങ്ങളുടെ എന്തെല്ലാം മുഖങ്ങളാണ്.

യാത്രാപഥക്കാഴ്ചകൾ വല്ലാതെ നൊമ്പരപ്പെടുത്തി

മാണിക്യം said...

വായിച്ചു തീര്‍ന്നപ്പോള്‍
പറഞ്ഞറിയിക്കാന്‍ വയ്യാത്ത
ഒരു വിഷമം..

ജീവിതത്തിലെ എത്രയെത്ര പരുക്കന്‍‌ മുഖങ്ങള്‍.
ഒറ്റ ദിവസം കൊണ്ട് വരുന്ന ദയനീയാവസ്ഥകള്‍.
കണ്ടിട്ടില്ലങ്കിലും ആ കാഷ്മീരി പെണ്‍കുട്ടി
ഒരു തേങ്ങലായി മനസ്സിലൊട്ടി...

അതിര്‍ത്തി കാക്കുന്ന ഭടന്മാരെ എന്നും സ്നേഹാദരങ്ങളോടെ മാത്രമേ സ്മരിക്കാന്‍ പറ്റൂ.

തോമസിനെയും കുടുംബത്തെയും
പ്രാര്‍ത്ഥനയില്‍ ചേര്‍ക്കുന്നു.

പല യാത്രാനുഭവങ്ങളും വായിച്ചിട്ടുണ്ടെങ്കിലും സം‌വിദാനന്ദിന്റെ ഈ യാത്ര
തികച്ചും വേറിട്ടു നില്‍ക്കുന്നു....

ബാക്കി കൂടി പറയൂ അറിയാന്‍ ആഗ്രഹമുണ്ട്..
സ്നേഹാശംസകളോടേ ..മാണിക്യം.

sukkutty said...

ithu vayichu kazhinjappol oru cheriya nombaram manassil bhakki nilkkunnu.

Unknown said...

ഞാൻ ഉത്തരേന്ത്യയിൽ ഒന്നും തന്നെ വന്നിട്ടില്ല.
ഈ യാത്ര എന്നെയും അങ്ങോട് പിടിച്ചു വലിക്കുകയാണ്